Tuesday, November 29, 2011

Kolaveri di.... Soup Song for Ad Guys


Kindly recite this with the tune of the 'Kolaveri' song...

Ad boys, I am singing song
Soup song
Flop song
Why this kolaveri kolaveri kolaveri di

Why this kolaveri kolaveri kolaveri di
Grammar correct

Why this kolaveri kolaveri kolaveri di
Justify please
Why this kolaveri..di

Distance la Cannes-u Cannes-u 
Cannes-u color-u Gold-u
White background Ad-u ad-u
Ad-u client-u reject-u

why this kolaveri kolaveri kolaveri di
why this kolaveri kolaveri kolaveri di

Super figure-u girl-u come-u
Girl-u want-u meet-u.
Girl-u meet-u with-u brief-u
I-u thought-u date-u! 

why this kolaveri kolaveri kolaveri di
why this kolaveri kolaveri kolaveri di

maama notes eduthuko

apdiye kaila book eduthuko
pa pa paan pa pa paan pa pa paa pa pa paan
sariya vaasi
super maama ready
ready 1 2 3 4

whaa I have another idea maama

ok maama now ad change-u

kaila brief-u
only english.. 

hand la brief-u
brief-la hype-u
mind-u full-aa tensed-u

Copy give-u
Head-u- reject-u
Over time work-u

Head-u head-u
oh my head-u
I‘ll show you once-u!

Client-u client-u bloody client-u
i want to hit u now-u

God I’ m working hard-u
But no money how-u?

This song for ad boys-u
We don't have a Life-u....

Why this kolaveri kolaveri kolaveri di
Why this kolaveri kolaveri kolaveri di
Why this kolaveri kolaveri kolaveri di
Why this kolaveri kolaveri kolaveri d

Wednesday, November 9, 2011

Replay




I've gone fat,
so I decided to bat.
Went out to play,
on a pitch made of clay.

So fast he bowls;
and I was surrounded by howls.
Here comes the ball;
and I missed them all.

Fielding wasn't that fun,
since I had a lot to run.
Fast bowlers got smashed so hard,
and stopping the ball was never on my card!

Now it’s time for some howler,
as I am the next change bowler.
Holding a ball after long,
line N’ length went all way wrong!

Memories took me to my school days,
where I used to play the game, all day.
We used to wait for lunch-breaks,
simply to let loose all our breaks.

Friends, fun and fights,
a life blessed with all delights.
Oh no! I miss them all,
and it gifts me a smile, when I recall!




Tuesday, May 31, 2011

Renjith Monte Bus Yathra...






സ്സിലെ യാത്ര രഞ്ജിത് മോന് എന്നും ഒരു തരം ദുരിതം ആയിരുന്നു. കോളേജില് പഠിച്ചിരുന്നപോഴും അത് അങ്ങനെ തന്നെ. ബസ്സ് സ്റ്റോപ്പ് inte2 കി.മി അപ്പുറത്ത് മാത്രമേ ‘സുനന്ദ’ ബസിന്റെ ഡ്രൈവര് ബിജു മോന് ബസ്സ് നിരുതുകയുള്ള് പിന്നെ ഒരു മാരത്തോണ് ഓട്ടമാണ് അതില് ഒന്ന് വലിഞ്ഞു കയറാന്പല ദിവസങ്ങളിലും യാത്ര അവനില് വീഗാ ലാന്ഡില് ഉള്ള ഏതോ ഒരു ride നെ ഓര്‍മ്മപ്പെടുത്തിയിരുന്നുഅങ്ങനെ ആണ് രഞ്ജിത് മോന്‍ അച്ഛനോട് പറഞ്ഞു പുതിയ ബൈക്ക് വാങ്ങിയത്   Apache… 

നിറങ്ങളും മറ്റും തിരഞ്ഞെടുക്കുന്നതില്‍  പണ്ടു മുതല്‍ക്കേ മികവു പുലര്‍ത്തിയിരുന്നത് കൊണ്ട്  നല്ല മഞ്ഞ നിറത്തിലുള്ള ഒരു ബൈക്ക് തന്നെ അവന്‍ വാങ്ങി. അവന്‍ ബൈക്ക്- ല്‍  കോളേജില്‍ പോകാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടികള്‍ക്ക് മനസമാധാനത്തോടെ ബസ്സില്‍ യാത്ര ചെയ്യാം എന്ന് വരെ അസൂയലുകള്‍ പറഞ്ഞു പരത്തി കളഞ്ഞു എന്നത് പ്രത്യേകം note the point.        
                                                                             
PG ക്കായി അമൃതയില്‍ ജോയിന്‍ ചെയ്തപ്പോഴാണ് രഞ്ജിത് മോനെ ഞാന്‍ പരിചയപ്പെടുനത്.  അത് ഇവിടെ പറയാന്‍ ഒരു കാരണമുണ്ട്,  ഈ സമയത്തിനിടയില്‍ എപ്പോഴൊക്കെ അവന്‍ വീട്ടില്‍ പോയി ബൈക്ക് ഓടിക്കുന്നോ, അപ്പോഴെല്ലാം അവന്‍ കയ്യില്‍ ഒരു bandage ഉം ചുറ്റി വരും, ഒന്നുമില്ലെങ്കില്‍ മിനിമം ബൈകിന്റെ indicator എങ്കിലും അവന്‍ പൊട്ടിച്ചിരിക്കും. ഇതൊന്നും അവന്‍റെ കുഴപ്പം കൊണ്ടായിരികില്ല… ഒന്നുങ്കില്‍  റോഡില്‍ ആരേലും മണ്ണ് കൊണ്ടിട്ടിരിക്കും അല്ലെങ്കില്‍ അവന്‍ ബൈക്ക് ഓടിക്കുന്ന റോഡില്‍ കൂടെ താനെ വേറെ ആരേലും മിനിമം ഒരു സൈക്കിള്‍ എങ്കിലും ഓടിച്ചിരിക്കും(ഇതിനിടയില്‍ ഒരു ദുരനുഭവം എനിക്കും ഉണ്ടായി  എന്ന് പറയണമെല്ലോ. മുന്‍ജന്മ സുകൃതം അല്ലെങ്കില്‍ നാട്ടുകാര്‍ക്ക്‌ തള്ളിപോട്ടിക്കാന്‍ ഒരു KSRTC യും കൂടെ കിട്ടിയേനെ.)

PG എല്ലാം കഴിഞ്ഞു മിടുക്കനായി അവന്‍ ബാംഗ്ലൂരില്‍ എത്തിയിട്ടും ബൈക്ക് അവനു പണി കൊടുത്തു കൊണ്ടേയിരുന്നു. ഒരു ഫോണ്‍ കാള്‍ ശ്രദ്ധിക്കാം
            
                                         “ഹലോ,  അളിയാ നിനക്ക് ഇപ്പോള്‍ നെറ്റ് access ഉണ്ടോ?”
                                                 “ഉണ്ടല്ലോ... എന്താ അളിയാ കാര്യം? ”
        “എങ്കില്‍ പെട്ടന്ന്  ബാംഗ്ലൂര്‍ ല്‍ ഉള്ള Bajaj service stations ഒക്കെ  പറഞ്ഞു താടാ…വേഗം”
                                          “ok ഞാന്‍ നോക്കട്ടെ, നീ  കാര്യം പറ”
 “ഒന്നും പറയണ്ട അളിയാ, ഞാന്‍ മര്യാദക്ക് (note the point) ബൈക്ക് ഓടിച്ചു വരുവായിരുന്നു,  അപ്പോഴാ ഒരു @#$%&@#$%&...." 

അവന്‍ പറയാതെ തന്നെ ഊഹിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇതാണ് അവസ്ഥ! ബൈക്കും രഞ്ജിത് മോനും തമ്മില്‍ ശ്രീശാന്ത്‌ ഉം ധോണിയും പോലെ ആണെന്നാ തോന്നണേ.  

അതോടു കൂടി രഞ്ജിത് മോന്‍ ഒരു തീരുമാനം എടുത്തു “ഇനി മുതല്‍ ഞാന്‍ ബസ്സിലെ യാത്ര ചെയ്യു”. അത് കാരണം ബസ്സില്‍ വെച്ച് ഒരിക്കല്‍ മൊബൈല്‍ ഉം പിന്നെ ഒരിക്കല്‍ ക്യാമറയും ആരോ അടിച്ചോണ്ടു പോയി എന്നതൊഴിച്ചാല്‍ അങ്ങഭംഗങ്ങള്‍ ഒന്നും സംഭവിച്ചിലല്ലോ!



അത് പോലെ ഒരു ബസ്സ്‌ യാത്ര… രഞ്ജിത് മോന്‍ ജോലിഭാരം എല്ലാം കഴിഞ്ഞു വീട്ടില്‍ പോയി ഒന്ന് റസ്റ്റ്‌ എടുക്കാം എന്ന് കരുതി നേരത്തെ ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്. കുറച്ചു ദൂരം ചെന്നില്ല, അതാ ബസ്സില്‍ ഒരു കള്ളു കുടിയന്‍ കേറുന്നു.  ‘മഹാപാപി, കള്ളും കുടിച്ചു കൊണ്ടാണോ ബസ്സില്‍ കേറുന്നത്… ഇവനൊന്നും നാണവും മാനവും ഇല്ലേ? സ്ത്രീകളൊക്കെ യാത്ര ചെയ്യുന്ന ബസ്സ്‌ അല്ലെ’ രഞ്ജിത് മോനിലെ പൌരന്‍ ആത്മഗതം നടത്തി. അതാ ആ കള്ളുകുടിയന്‍ ബസ്സില്‍ ലടീസ് നെ ശല്യപ്പെടുത്തുന്നു… ഉണരാന്‍ തുടങ്ങുന്ന അവനിലെ പൌരനെ അവന്‍ അടക്കി നിറുത്തി. കള്ളുകുടിയന്‍റെ ശല്യം കൂടുകയാണ്, 'ഇവനോയൊക്കെ ഞാന്‍…’ എന്ന്  കരുതിയതും കണ്ടക്ടര്‍ ഇടപെട്ടു കള്ളു കുടിയനെ അവിടെ നിന്നും മാറ്റി.

ഇപ്പോള്‍ കള്ളുകുടിയന്‍റെ സ്ഥാനം രഞ്ജിത് മോന്‍റെ തൊട്ടടുത്ത്‌!!! ശല്യം ചെയ്യുനത് രഞ്ജിത് മോനെയും. പിന്നെ പറയണോ??  ഇത്തവണ ഉണര്‍ന്ന പൌരനെ അവന്‍ ഉറക്കിയില്ല… കൊടുത്തു പാമ്പന്‍ ചേട്ടന്‍റെ അടിനാഭി നോക്കി ഒരു തൊഴി… ടമാര്‍, പടാര്‍, ട്ടോ. ബസ്സില്‍ സ്ഥലം കുറവായത് കൊണ്ടു സിനിമയിലെ പോലെ ചേട്ടന് തെറിച്ചു പോകാന്‍ സ്ഥലം കിട്ടിയില്ല  “എടാ നാറി, സുരേഷ് ഗോപിയുടെയും, രാജിനികാന്തിന്റെയും പടം കണ്ട് വളര്ന്നവനാടാ ഞാന്‍… കുറെ നേരമായി നിന്നെ ഞാന്‍ ശ്രദ്ധിക്കുന്നു… നീ ആരാന്നാടാ നിന്‍റെ വിചാരം? Bloody Fool… നിന്നെ ഒക്കെ @#$$%%^&^^%$##@......” ഇങ്ങനെ ഒറ്റ take il ഡയലോഗ് പറയുന്നതിനിടയില്‍ ആരോ വിളിച്ചു കൂവി… ‘ബസ്സ്‌ പോലീസ് സ്റ്റേഷനില്‍ പോകട്ടെ’.

ബസ്സിലെ ചേട്ടന്‍മാരും, ചേച്ചിമാരുമെല്ലാം രഞ്ജിത് മോന്‍റെ ധീരതയെ അഭിനന്ദിച്ചു.  അവരുടെ ഓരോ കന്നഡ വാക്കുകളും “ഇങ്ങനെയുള്ള ചെറുപ്പകരെയാണ് സമൂഹത്തിനാവശ്യം” എന്ന് സ്വയം രഞ്ജിത് മോന്‍ translate ചെയ്തു ഹീറോ ആയി നില്ല്‍ക്കുംബോഴാണ് പോലീസ് സ്റ്റേഷന്‍ എത്തിയത്. കണ്ടക്ടര്‍ ഉം രഞ്ജിത് മോനും ചേര്‍ന്ന് കള്ളുകുടിയനെ സ്റ്റേഷന്‍ അകത്തേക്ക് കേറ്റി.  രഞ്ജിത് മോന്‍ SI യോട് അറിയാവുന്ന പോലെ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ കണ്ടക്ടര്‍ SI യോട് കന്നടയില്‍ എന്തോ പറഞ്ഞു പുറത്തു പോയി. അല്പം കഴിഞ്ഞപ്പോള്‍ ബസ്സു പോകുന്ന ശബ്ദവും രഞ്ജിത് മോന്‍ കേട്ടു..


എന്തായാലും SI രഞ്ജിത് മോന്‍റെ ധീരതയെ അഭിനന്ദിച്ചു ശേഷം സ്വന്തം ജീപ്പില്‍ വീട്ടില്‍ കൊണ്ടാക്കി എന്ന് രഞ്ജിത് മോനും, അല്ല ബസ്‌ യാത്രകാരനെ മര്‍ദിച്ചതിന്റെ പേരില്‍ ആ രാത്രി സ്റ്റേഷനില്‍  ആയിരുന്നു എന്നും വെളുപ്പിനെ ചേട്ടന്‍ വന്ന ശേഷമാണു  വിട്ടയച്ചതെന്ന് ചേട്ടനും ഒരു പോലെ ഇപ്പോഴും ആണെയിട്ടു  പറയുന്നു!!


Monday, January 31, 2011

അഞ്ചാമത്തെ ചോദ്യം... ഒരു ഫിലിം സ്റ്റഡിസ് ടെസ്റ്റ്‌ പേപ്പറിന്‍റെ കഥ!





ജീവിതം ആസ്വദിക്കണമെങ്കില്‍ കൊല്ലം S N കോളേജില്‍ ഡിഗ്രിക്ക്  പഠിക്കണം… അതും Mass Communication നു . ആണ്ടിലൊരിക്കല്‍ ക്ലാസ്സിലേക്ക്  വരുന്ന അധ്യാപകര്‍, അത് കൊണ്ട് തന്നെ മിക്കവാറും സമയങ്ങളില്‍ എല്ലാരും ക്ലാസ്സില്‍ തന്നെ ഉണ്ടാക്കും (ചീട്ടു കളിയും ബഹളവുമായി).

റിലീസിന്‍റെ അന്ന് തന്നെ സിനിമ കണ്ടില്ലെങ്കില്‍ എന്തോ പാപം ചെയ്ത പോലെ  ആയിരുന്നു. പിന്നെ വയിനോട്ടവും, പോരാത്തതിനു ഫിലിം ഫെസ്റ്റിവല്‍,  സാഹിത്യ ക്യാമ്പ്‌ എന്നിങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍, പെട്ടിയും തുക്കിപ്പിടിച്ചു അങ്ങോട്ടൊരു പോക്കും! ചുരുക്കി പറഞ്ഞാല്‍ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ തന്നെ ഞങ്ങള്‍ എല്ലാരും ഭയങ്കര busy ആയിരുന്നു .

ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും, ഞങ്ങള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ ഗസ്റ്റ് ആയിട്ടും  അല്ലാതെയുമായി ചായാഗ്രാഹകരായ സണ്ണി ജോസഫ്‌ സര്‍, ജെയിന്‍ ജോസഫ്‌  സര്‍, ഡയറക്ടര്‍ ഹരികുമാര്‍ സര്‍,  Journalism പഠിപ്പിക്കാന്‍ PRB സര്‍, മാതൃഭുമിയിലെ ബസന്ത് പങ്കജാക്ഷന്‍, മനോരമയിലെ ഇലങ്കത് ജയചന്ദ്രന്‍, Sound Engineer ഹരികുമാര്‍ സര്‍ എന്നിങ്ങനെ പലരും വന്നിട്ടുണ്ട്.

എല്ലാത്തിനും വേണമെല്ലോ ഒരു അറുതി, അത് കൊണ്ട് തന്നെ 'വിനയന്‍ സിനിമയിലെ ഗ്രാഫിക്സ് സീന്‍ പോലെ ഇടയ്ക്കിടെ ക്ലാസ്സ്‌ ടെസ്റ്റും ഉണ്ടാവാറുണ്ട്. കറക്റ്റ് ചെയ്യാന്‍ അധ്യാപകര്‍ ഇല്ലാത്തതു കൊണ്ടും, കേരള സര്‍വകലാശാലയ്ക്ക് അകെ ഞങ്ങളുടെ കോളേജില്‍ മാത്രമേ ഈ കോഴ്സ് ഉള്ളു എന്നത് കൊണ്ടും പേപ്പര്‍ corrections എല്ലാം നടത്തിയിരുനത് മേല്‍ പരാമര്‍ശിച്ച അധ്യാപക ലിസ്റ്റില്‍ ഉള്ളവര്‍ ആയിരുന്നു. ഞങ്ങള്‍ എഴുതുന്നത്‌ അവര്‍ക്ക് മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല, റിസള്‍ട്ട്‌ വരുന്നത് മാലപ്പടക്കത്തിനു തിരി കൊളുത്തിയത് പോലെ ആയിരുന്നു… കൂട്ടത്തില്‍ ഒന്നോ  രണ്ടോ ചീറ്റിയ പടക്കം പോലെ ആരെങ്കിലുമൊക്കെ ജയിച്ചെങ്കില്‍ ആയി.

അത് പോലെ ഒരു ടെസ്റ്റ്‌ നടക്കുന്നു, FILM STUDIES ആണ് പേപ്പര്‍ . ബാക്ക്  ബെഞ്ചില്‍ ഇരിക്കുന്നത്  ഇപ്പോഴുതെതിലും മണ്ടനായ ഞാനും, അന്ന് ഒരു  സ്വകാര്യ ചാനലില്‍ Sound Engineer ആയിരുന്ന ഹണിയും (ആളിപ്പോള്‍ Independent  Music Director ആണ്) പിന്നെ അടൂര്‍ക്കാരന്‍ സര്‍ജിയും. സര്‍ജി ക്ലാസ്സില്‍ എത്തിയാല്‍ പിന്നെ ആരും ലേറ്റ് ആയി വരന്‍ പാടില്ല, കാരണം അത് പോലെ ഒരു ഗുഥാമില്‍ നിന്നാണ് അവന്‍റെ വരവ്. 9:30 മുതല്‍  12.:30 വരെ ആണ് ക്ലാസ്സ്‌  എങ്കില്‍, പുള്ളിക്കാരന്‍ കൃത്യം 12 മണിക്ക് എത്തി ക്ലാസ്സില്‍ കയറി attendence ഉം മേടിച്ചു മിടുക്കനാവും. പക്ഷേങ്കില്‍ സിനിമക്കും മറ്റു പരിപാടിക്കും പോകുന്ന ദിവസങ്ങളില്‍ ഇഷ്ടന്‍ കൃത്യം 9 മണിക്ക് തന്നെ ഹാജര്‍ വെക്കും.

തിരികെ പരിക്ഷയിലേക്ക് വരാം. അത് 5-ആമത്തെ ചോദ്യമായിരുന്നു … Contributions by Adoor Goplakrishnan to Indian Cinema.

ഞാന്‍ ഹണിയെ തോണ്ടി, കാരണം ആയിടക്കാണ്‌ Adoor Gopalakrishnanu പത്മവിഭൂഷന്‍ ലഭിക്കുന്നതും, അവന്‍ വര്‍ക്ക്‌ ചെയ്യുന്ന ചാനലില്‍ ആ പ്രോഗ്രാമിന് അവനാണ് സൌണ്ട് കൊടുത്തതെന്നും പറഞ്ഞ ഒരു ഓര്‍മ്മയുണ്ട്. “ഡാ, ഞാന്‍ അവിടെ വരെ എത്തിയില്ല, നീ ഒന്ന് വെയിറ്റ് ചെയ്യ്...  ഞാന്‍ എഴുതുമ്പോള്‍ പറയാം” അവന്‍  പറഞ്ഞു. “Ok” ഞാന്‍ പറഞ്ഞു എന്നിട്ട് ഏകദേശം 15 മിനിറ്റ് വെയിറ്റ് ചെയ്തു. അപ്പോള്‍ അവന്‍ എന്നെ തോണ്ടി..."അളിയാ, ഞാന്‍ എഴുതാന്‍ പോകുവാ”… എനിട്ടവന്‍ എഴുതി  ‘Adoor Gopalakrishnan is a famous Malayalam Film Director.’ പിന്നെ  അനക്കം ഒന്നുമില്ല “എടാ  ബാക്കിയും കൂടി പെട്ടെന്ന് എഴുത്ത്”, ഞാന്‍  പറഞ്ഞു.

“ബാക്കി എന്തെഴുതാന്‍.......... എനിക്കിതേ അറിയൂ…” അവന്‍ നിഷ്കളങ്കമായി മൊഴിഞ്ഞു.

“എടാ @$%!&,  ഇതിനാണോ നീ എന്നെ വെയിറ്റ് ചെയ്യിപ്പിച്ചത്” എന്നിട്ട് നേരെ  സര്‍ജിയുടെ അടുക്കലേക്കു തിരിഞ്ഞു. അവന്‍റെ നാട്ടുകാരനാണല്ലോ നമ്മുടെ കഥാപുരുഷന്‍ “അളിയാ, 5 ആമത്തെ ചോദ്യം..?”

“ഇല്ലെടാ, ഞാന്‍ അവിടെ വരെ എത്തിയില്ല ... നീ വെയിറ്റ് ചെയ്യ്”

ദൈവമേ പിന്നേം കാത്തിരുപ്പ്… “എടാ നീ ആ ഉത്തരം ഒന്നെഴുതി തോലയ്ക്ക്”

പിറുപിറുത്തു കൊണ്ടവന്‍ question നോക്കി, പിന്നെ എന്നേം... കൂട്ടത്തില്‍ ഒരു  ചോദ്യവും “ആരാ അളിയാ ഈ അടൂര്‍ ഗോപാലകൃഷ്ണന്‍?

അതിനു മറുപടിയായി ഒരു തെറി പോലും വിളിക്കാന്‍ തോന്നിയില്ല… അപ്പോഴും ഹണി എന്നെ നോക്കുനുണ്ടായിരുന്നു ‘ഞാന്‍ അല്ലെടാ അവനിലും ഭേദം’ എന്ന മാതിരി!